Wednesday, December 3, 2014



                                        അലമാരയില്‍ എന്തോ തിരയുന്നതിനിടയില്‍ കൈ തട്ടി വീണ ഒരു ബോക്സില്‍ കണ്ട പഴയ ഒരു മാലയും  കമ്മലും..കൊഹിനൂരിലെ കോണ്‍വെന്റില്‍ താമസിക്കുന്ന കാലം റൂമില്‍ പുതുതായി വന്ന ഗിരിജ ചേച്ചി സമ്മാനിച്ചതാണെന്ന് ഓര്‍ത്തെടുത്തു. വളരെ നന്നായി സംസാരിക്കുന്ന ചേച്ചി ഒരിക്കല്‍ ഒരു അവധി ദിനത്തിന്‍റെ സായാഹ്നത്തില്‍ വീടിനെ കുറിച്ച് വാചാലയായി.ഭര്‍ത്താവും കുട്ടികളും കൊച്ചുമക്കളും ആയി സന്തോഷത്തിന്‍റെ സമയം. അതിനിടയില്‍ കാന്‍സര്‍ എന്ന മരണ വഴി വില്ലനായെത്തി. ജീവിതം പൊരുതി നേടിയെടുത്തു എന്ന് പറഞ്ഞപ്പോള്‍ ആത്മാഭിമാനത്തിന്‍റെ തിളക്കം ആ കണ്ണുകളില്‍ കണ്ടു. കീമോതെറാപ്പി വികൃതമായൊരു ചികിത്സയാണ് എല്ലാം കൊണ്ടും. അവിടെ ഒറ്റപ്പെട്ടു പോയ സ്ത്രീത്വം. വീടിനകത്തെ അനാഥത്വം വല്ലാത്തൊരു വേദനയാണ്.  കോളേജിനെ കുറിച്ച് മക്കളില്‍ നിന്ന് മാത്രം കേട്ടിരുന്ന ചേച്ചി യാത്രകളിലൂടെ ഹിമാലയത്തിന്‍റെ നെറുകയില്‍ വരെയെത്തി. യാത്രകള്‍ മനുഷ്യനെ മാറ്റിയെടുക്കും, മാറ്റം അതൊരു മാനസിക പക്വതയായാല്‍ വളരെ നന്ന്..ജീവിതം എങ്ങിനെ സൗന്ദര്യമുള്ളതാക്കാം എന്ന് ചിന്തിക്കുന്നതിനു  പകരം സൗന്ദര്യം മാത്രമാണ് ജീവിതം എന്ന് വിശ്വസിക്കുകയും മനസാക്ഷിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന സമൂഹത്തില്‍ മാനസിക വളര്‍ച്ച മുരടിച്ചു പോവുന്ന അല്പം ചിലര്‍.ഒരിക്കലും നീതി പുലര്‍ത്താന്‍ കഴിയാത്ത തത്വങ്ങളില്‍ വിശ്വസിച്ചു ജീവിക്കുന്നവരില്‍ എവിടെയാണ് സൗന്ദര്യം

No comments:

Post a Comment